ഇനി കേരളത്തിൽ സിപിഎം എന്തിന്? ബിജെപി പോരെ?

April 18, 2022 Monday 10:57 pm

Thiruvananthapuram

ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാർട്ടിക്കുള്ളിലും ലൗ ജിഹാദ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്. വിവാഹത്തെ ലവ് ജിഹാദെന്ന് വിശേഷിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.എന്നാൽ അതിൽ തികച്ചും വർഗീയമായ പരാമർശവുമായാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിന്റെത്.

 

കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നാണ്  ജോർജ് എം. തോമസിന്റെ പരാമർശം. സമൂഹത്തിൽ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സി.പി.എമ്മിന്റെ പാർട്ടിരേഖകളിൽ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാസമ്പന്നരായ പെൺകുട്ടികളെ മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂർവമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ്.എം.തോമസ് അഭിപ്രായപ്പെട്ടു.

TAGS :